Thursday, July 28, 2022

കൊര്‍ദോവ സമ്മേളനം ... "ഉത്തമസമൂഹത്തിന്റെ വീണ്ടെടുപ്പിന് "



കണ്ണീര്‍മഴ പെയ്തിറങ്ങി ..
കൊര്‍ദോവ തേങ്ങി
നഷ്ട്ടപ്രതാപത്തിന്‍ 
നൊമ്പരം പേറുന്ന 
പള്ളി മിനാരങ്ങള്‍ സാക്ഷി
പള്ളി മിനാരങ്ങള്‍ സാക്ഷി..!!



കേരളത്തിലെ വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെ ചരിത്രത്തില്‍ അന്നോളം കണ്ടിട്ടില്ലാത്ത ഒരു മഹാ സമ്മേളനത്തിനാണ് മലപ്പുറം ജില്ലയിലെ അതിർത്തി ഗ്രാമമായ ചങ്ങരംകുളം സാക്ഷിയാവാന്‍ പോകുന്നത്  ജന ബാഹുല്യം കൊണ്ടും തിരഞ്ഞെടുത്തപതിനായിരത്തില്‍ പരം മുഴുവന്‍ സമയ പ്രധിനിധികളുടെ സാമീപ്യം കൊണ്ടും ചങ്ങരംകുളത്തിന്റെ വരദാനമായ ആ നെല്‍വയലുകള്‍ വീര്‍പ്പുമുട്ടുകയായിരുന്നു..
 


2004 - FEB 13,14,15 തിയതികളില്‍ .....!!!


മൂന്നു ദിവസങ്ങള്‍ മൂന്ന് രാവും മൂന്നു പകലും നീണ്ടു നില്‍കുന്ന ആ മഹാസമ്മേളനത്തില്‍ ചര്‍ച്ച ചെയ്തത് അന്നും ഇന്നും  എന്നും  ഇന്നും ഏറെ ചർച്ച ചെയ്തുകൊണ്ടിക്കുന്ന സമൂഹിക മാറ്റങ്ങളെക്കുറിച്ചും  പല വിദ്യാര്‍ഥി പ്രസ്ഥാനങ്ങളും ചർച്ച ചെയ്യാൻ മടിക്കുന്ന അവരെ  അപജയങ്ങളിലേക്ക് എത്തിക്കുന്ന സമൂഹത്തിന്റെ മൂല്യ ശോഷണങ്ങളിലൂടെ, നഷ്ട്ടപ്പെട്ടുപോയ ഇന്നലകളിലെ നന്മെയെ കണ്മുന്നിൽ വാക്കുകളായി പെയ്തൊഴിഞ്ഞു  വിഖ്യാതനായ വാക്മികൾ വിഷയങ്ങൾ അവതരിപ്പിച്ചപ്പോൾ ലോകം ആ പാട ശേഖരത്തിലേക്ക് ചുരുങ്ങിയ നിമിഷങ്ങളായിരുന്നത്    

"ഉത്തമ സമൂഹത്തിന്റെ വീണ്ടെടുപ്പിന് "

സംഘടനാ പാടവം ആവോളം ആര്‍ജിതമായ ഒരു പുതുനിര നേത്രത്വം എം എസ് എഫിന്റെ  ഈ സമ്മേളനം ഒരു ചരിത്രമാക്കി മാറ്റി ,  മുസ്ലിം യൂത്ത്‌ലീഗിന്റെ  ഇന്നത്തെ നേതാക്കളായ സീ കെ സുബൈരിന്റെയും പീ എം സാദിക്കലിയുടെയും കൈകളില്‍ ഭദ്രമായിരുന്നു ആ ജനസാഗരം ..

പതിമൂന്നാം തിയതി ലളിതമായ എന്നാല്‍ വളരെ വിശാലമായ ഒരു സദസിനെ സാക്ഷിനിര്‍ത്തി കൊണ്ട് സമ്മേളനം ആരംഭിക്കുകയായിരുന്നു  ......

കേരളത്തിന്റെ അങ്ങോളമിങ്ങോളം വരുന്ന വലിയ ഒരു സമൂഹം ഒരേയൊരു  ലക്ഷ്യത്തെ മുന്‍നിര്‍ത്തി ചങ്ങരംകുളത്തേക്ക് , ഊഷ്മളമായ ആ സായാഹ്നത്തിലും ചങ്ങരംകുളം ജനബാഹുല്യം കൊണ്ട് വീര്‍പ്പുമുട്ടി ...
പ്രശസ്ത ഒമാനി എഴുത്തുകാരനായ സാലിം ബിന്‍ നാസര്‍ അലി ഇസ്മായിലി ആയിരുന്നു സമ്മേളനം ഉല്‍ഘാടനം നിര്‍വഹിച്ചത്‌ .. 

മര്‍ഹൂം യാഹ്കൂബ്‌ സാഹിബിന്റെയും ഗുലാം ഹസ്സന്‍ ആലംഗീരിന്റെയും CA ബഷീര്‍ സാഹിബിന്റെയും നേത്രത്വത്തില്‍ അന്‍പതോളം വരുന്ന പെരുവള്ളൂരിലെ എം എസ്  എഫ്‌   പ്രവർത്തകരിൽ ഒരാളായി ഞാനും, വളരെ വിശാലമായ ആ നെല്‍വയലില്‍ ഒരു കൂടാരം ഒരുക്കിയ സംഘാടകരെ എത്ര പ്രശംസിച്ചാലും മതിയാവില്ല ....കൂടാതെ പ്രതിനിധികൾക്കായി എല്ലാ   സൗകര്യവും ഒരുക്കുന്നതില്‍  സംഘാടകര്‍ തങ്ങളുടെ  സംഘാടന പാടവം വിളിച്ചറിയികുകയായിരുന്നു ,
ഉത്ഘാടന പരിപാടികൾക്ക് ശേഷം  പരസ്പരം പരിജയപെടലും മറ്റു കലാ പരിപാടികളുമായി അന്നത്തെ  ദിവസം അവസാനികുകയായി ....

പതിനാലാം തിയതി  സുബഹി നമസ്കാരാനന്തരം തുടങ്ങിയ സമ്മേളനം  സൈദ്‌ മുഹമ്മദ്‌ നിസാമിയുടെ ഉൽബോധന  പ്രസംഗത്തോടെയാണ് ആരംഭിച്ചത്‌ ..... ഒരു ഉൽബോധനം  പ്രസംഗം എന്നതിനപ്പുറം വിശാലമായ ഒരു വിജ്ഞാന സദസ്സായി  മാറി നിസാമിയുടെ പ്രസംഗം ,

കൊർദോവയുടെ ചരിത്രം മുതല്‍ ആധുനിക സ്പെയിനിന്റെ  ചരിത്രം വരെ വളരെ ഗഹനമായി ചര്‍ച്ച ചെയ്തു നിസാമി ...
വ്യതസ്ത സെഷനുകളിലായി സുകുമാര്‍ അഴീകോട്, കെ വേണു , അബ്ദുസമദ്‌ സമാധാനി മുതലായ പ്രശസ്തരും പ്രഗൽഭരുമായ വാക്മികൾ  തങ്ങളുടെ അറിവുകൾ  വരും തലമുറക്കായി പകര്‍ന്നു തന്നു , പരസ്പരം ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടും ഉത്തരങ്ങള്‍ തിരുത്തി കുറിച്ച് കൊണ്ടും ചര്‍ച്ചകള്‍ സജീവമായി.... പ്രധിനിധികളുടെ  അഭ്യര്‍ത്ഥന മാനിച്ചുകൊണ്ട് സമദാനി സാഹിബ്‌ ആലപിച്ച ഉര്‍ദു കവിതയും അതിന്റെ നാനാര്‍ത്ഥങ്ങളും ഇന്നും മനസ്സിനെ ഈറനണിക്കുന്നു - അന്നെത്തെ ഏറ്റവും വലിയ ഒരു അനുഭവമായിരുന്നു ഗസലിന്റെ സുല്‍ത്താന്‍ ഷഹബാസ്‌ അമന്‍ അവതരിപ്പിച്ച "ഗസല്‍ സന്ധ്യ " - ഗസലും മറ്റു കലാ പരിപാടികളുമായി ആ രാവും ഉറക്കില്‍ മയങ്ങി .......!!

പതിനഞ്ചാം തിയതി സമാപന ദിനമായിരുന്നു ......

 രണ്ടു ദിവസങ്ങളിലായി തമ്മില്‍ തമ്മിൽ പറഞ്ഞും പാടിയും ഇടപെടെലുകളിലൂടെ ആര്‍ജിച്ചെടുത്ത സൗഹാര്‍ദം പിരിയാനുള്ള നിമിഷങ്ങളെ ഓര്‍ത്തു കണ്ണീര്‍ വാര്‍ക്കാന്‍ തുടങ്ങി .... 
പ്രശസ്ത അറബിക് എഴുത്തുകാരന്‍ ആയിരുന്നു അന്നത്തെ പ്രധാന ആകര്‍ഷണം , ഇംഗ്ലീഷില്‍ ഉള്ള അദ്ധേഹത്തിന്റെ പ്രസംഗം സദസ്യരുടെ ചിന്തകള്‍ക്ക് നവോന്മേഷം പകര്‍ന്നു ....

അബ്ദു സമദ് സാഹിബിന്റെ മകൾ എന്നതിനപ്പുറം തമിൾ രാഷ്ട്രീയത്തിൽ മുസ്ലിം ലീഗിന്റെ വേരുറപ്പിക്കാൻ എന്നും മുന്നിൽ നിന്ന് ശബ്ദമുയർത്തുന്ന ശ്രീമതി: ഫാത്തിമ  മുസഫര്‍ അക്ഷരാര്‍ത്ഥത്തില്‍ സദസിനെ തന്റെ വാക്ക്‌ധോരണി കൊണ്ട് കയ്യിലെടുത്തു ......

നമ്മുടെ ഇ ടി മുഹമ്മദ്‌ ബഷീര്‍ സാഹിബിന്റെയുംടി എ അഹമ്മദ്‌ കബീര്‍ സാഹിബിന്റെയും എം കെ മുനീര്‍ സാഹിബിന്റെയും പ്രസംഗങ്ങള്‍ സദസ്സിനു നവോന്മേഷം നല്‍കി ..... 
"നിങ്ങള്‍ ചരിത്രം പഠിക്കുന്ന വിദ്യാര്‍ഥികളും ചരിത്രം രജികുന്ന വിപ്ലവകാരികളും ആവണം " എന്ന് പറഞ്ഞു അവസാനിപിച്ച മുനീര്‍ സാഹിബിന്റെ പ്രസംഗം ഇന്നും കാതുകളില്‍ മുഴങ്ങുന്നു....!!!





സമാപന സമ്മേളനത്തിലേക്ക്
 പതിയെ ....പതിയെ... 
അടുത്ത് വന്നു കൊണ്ടിരുന്നു ...സമാപന സമ്മേളനം ഉല്‍ഘാടനം നിര്‍വഹിക്കുന്നത് ഇന്ത്യന്‍ മുസല്‍മാന്റെ കണ്ണിലുണ്ണിയും   കേരളത്തിന്റെ അഭിമാനഭാജനവും  മഞ്ഞുതുള്ളിയുടെ പരിശുദ്ധിയുംതുമ്പ പൂവിന്റെ നൈര്‍മല്യവുമുള്ള മര്‍ഹൂം ജനാബ് പാണക്കാട് സയ്യിദ്‌ മുഹമ്മദ്‌ അലി ശിഹാബ്‌ തങ്ങള്‍ അവര്‍കള്‍ ആയിരുന്നു , 
സ്വത-സിദ്ധമായ ഹ്രസ്വവും ഗഹനവുമായ വാക്കുകളില്‍ ഉല്‍ഘാടന പ്രസംഗം നിര്‍വഹികുമ്പോള്‍ ആ ചങ്ങരംകുളം പാടത്ത് കാറ്റിന്റെ ശബ്ദകണങ്ങൾക്ക്  പോലും നിശബ്ദതയിലേക്ക്‌ വഴിമാറി പോകേണ്ടി വന്നു ..
ഉത്ഘാടന പ്രസംഗത്തിനുശേഷം ആശംസകള്‍ അര്‍പിച്ചുകൊണ്ട്‌  ലോകരാഷ്ട്രങ്ങളിലെ ഇന്ത്യന്‍ ശബ്ദം മുസ്ലിം ലീഗിന്റെ അഭിമാനമായ ഇ .അഹമ്മദ്‌ സാഹിബ്‌, കേരള രാഷ്ട്രീയത്തിലെ പകരം വെക്കാനില്ലാത്ത നേതാവ്  മുസ്ലിം ജനതയുടെ അഭിമാനമായ പാണ്ടികടവത്ത് കുഞ്ഞാലികുട്ടി എന്ന പീ കെ കുഞ്ഞാലികുട്ടി, അബ്ദു സമദ്‌ സമദാനി , ബഷീര്‍ സാഹിബ് , മുനീര്‍ സാഹിബ് , അഹമ്മദ്‌ കബീര്‍ മുതല്‍ പീ കെ കെ ബാവ സാഹിബ് വരെ നീണ്ടു ആ നിര 
കൊര്‍ദോവയുടെ ചരിത്രത്തില്‍ നിന്നും തുടങ്ങിയ ഈ സമ്മേളനം പകര്‍ന്നു നല്‍കിയത്‌ ഒരു മുന്നേറ്റത്തിനുള്ള ആഹ്വാനം തന്നെ ആയിരുന്നു .
"പടിഞ്ഞാറ് അന്ധകാരത്തില്‍ ആണ്ട് പോയിരുന്ന ഒരു കാലഘട്ടത്തില്‍ വിക്ജ്ഞാനത്തിന്റെ പ്രഭ ചൊരിഞ്ഞു  ലോകത്തിനു മാതൃക കാണിച്ചു കൊടുത്ത ഒരു ഉത്തമ സമൂഹത്തിന്റെ, സമുദായത്തിന്റെ പിന്മുറക്കാരാണ് നമ്മള്‍"...
നമ്മുടെ സ്വീകരണ മുറികളില്‍ ഇരുന്നുകൊണ്ട് കുത്തഴിഞ്ഞ യുറോപ്യന്‍ സമസ്കാരത്തെ അല്ല നമ്മള്‍ മാതൃകയാകെണ്ടത് ..... എന്ന്  തുടങ്ങി എന്റെ നേതാവ്‌ സീ എച്ച് മുഹമ്മദ്‌ കോയ സാഹിബിന്റെ മരിക്കാത്ത ഓര്‍മകളും വാക്കുകളും വരെ അലയടിച്ചുയര്‍ന്നു, ഒരു നൂറു നൂറ്റാണ്ടിലേക്ക് കൂടി കരുത്തും  പ്രതീക്ഷയും നല്‍കുന്ന വാക്കുകള്‍            "താജ്മഹലിന്റെ സൌന്ദര്യവും കുതബ്മിനാരിന്റെ ഔനിത്യവും ചെങ്കോട്ട പോലെ സുശക്തവുമായ എന്റെ സമുദായം"......!!




 ഉണരുക ഉയരുക വീണ്ടും .... വീണ്ടും ... ഒരു ഉത്തമ സമൂഹത്തിന്റെ വീണ്ടെടുപ്പിന്  വേണ്ടി ...!!!



Sunday, August 30, 2020

വോളിബാൾ വസന്തത്തിന്റെ നേർക്കാഴ്ചകൾ...!!!

 


മലപ്പുറം ജില്ലയിലെ പെരുവള്ളൂര്‍ പഞ്ചായത്തിലെ ഒരു ചെറുഗ്രാമമായ ചാത്രത്തൊടിയിലെ എന്നല്ല മലപ്പുറം ജില്ലയിലെ തന്നെ സാംസ്‌കാരിക വിദ്യാഭ്യാസ നവോധാനത്തിനു  നേത്രത്വം നല്‍കുന്ന പ്രസ്ഥാനം എന്നനിലയില്‍ കസ്സാക്കിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്...
ജില്ലയിലെ സാക്ഷരത പ്രവര്‍ത്തനങ്ങളുടെ പ്രാരംഭം മുതല്‍ തന്നെ നേത്രത്വപരമായ പങ്കുവഹിച്ചുപോകുന്ന പ്രവര്‍ത്തകരുടെ കൂട്ടായ്മ എന്നതിനാല്‍തന്നെ ജില്ലക്ക് പുറത്തും കസ്സാക്കിന്റെ വേരുകള്‍ കാണാന്‍ കഴിയും, അയ്യായിരത്തോളം അമുല്യ പുസ്തകങ്ങളുമായി പ്രവര്‍ത്തിക്കുന്ന ലൈബ്രറി ഒരു പക്ഷെ ജില്ലയിലെ ലൈബ്രറി പ്രസ്ഥാനങ്ങള്‍ക്ക്‌ മാത്രകയാണ്‌

കേരള സര്‍ക്കാരിന്റെ എ ഗ്രേഡ് ഗ്രാന്റോടെ പ്രവര്‍ത്തിക്കുന്ന, സംസ്ഥാന ലൈബ്രറി കൌണ്‍സിലിന്റെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയ ഗ്രന്ഥശാല നാട്ടുകാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വളരെ ഉപകാരപ്രധമാണ്.
കസ്സാക്കിന്റെ ഓരോ പ്രവര്‍ത്തനത്തിലും സജീവമായ സഹകരണം നാട്ടുകരില്‍നിന്നും ഉണ്ടാവാറുണ്ട് . ഇത്തരത്തില്‍ നാടിനും നാട്ടുകാര്‍ക്കും സേവനങ്ങള്‍ ചെയ്തു പ്രവര്‍ത്തിക്കുന്ന സംഘടന എന്നനിലയില്‍ കസ്സാക്കിന്റെ പ്രവർത്തകർ അഭിമാനം കൊള്ളുന്നു

പിച്ചവെച്ച നാളുതൊട്ടെ ഞാൻ കണ്ട ചാത്രത്തൊടിയിലെ അങ്ങാടിയും പൂർവപിതാക്കന്മാരുടെ ദീർഘവീക്ഷണങ്ങളുടെ തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന AKHMUP സ്കൂളും,സ്കൂൾ ഗ്രൗണ്ടിന്റെ ഒരറ്റതായി രണ്ടു കാലിൽ വലനെയ്തു എതിരാളികളെ കാത്തിരിക്കുന്ന വോളിബാൾ എന്ന കായിക വിനോദത്തെ നെഞ്ചേറ്റിയ ഒരു കൂട്ടം യുവതുർക്കികൾ...

കരീം-അഹമ്മദ് സ്മാരക സാസ്കാരിക കേന്ദ്രം ( KASSAK ) ആരുടെ പേരിലാണോ അറിയപ്പെടുന്നത് ആ കരീം മേലെകൊടശ്ശേരിയും അഹമ്മദ് കുരുണിയനും ഇന്നും ഒരു പ്രദേശത്തിന്റെ വികാരമായി നിലനിൽക്കുന്നുവെങ്കിൽ  അത് വോളിബാൾ എന്ന മാന്ത്രികതയുടെ മായാജാലം മാത്രം..

ഇന്നത്തെ തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ . കലാം മാസ്റ്റർ, കളിക്കളത്തിൽ കളികാരനായും കളി നിയന്ത്രിക്കുന്ന റഫറിയായും പയറ്റി തെളിഞ്ഞ ഹനീഫ മാസ്റ്റർ , ഹംസ മാസ്റ്റർ ,അലിബാപ്പു മാസ്റ്റർ , ഹമീദ് മാസ്റ്റർ, തെക്കൻ അബു, സാദത്ത് മാസ്റ്റർ, ഇസ്മയിൽക്ക, TK .മുഹമ്മദലി , പെരിഞ്ചീരി നൗഷാദ് ,അശ്റഫ് തെക്കൻ  മുതൽ ഒരു കറകളഞ്ഞ നിയമപാലകനായി തന്റെ മരണം വരെ നാടിനും നാട്ടുകാർക്കുമായി ജീവിതം സമർപ്പിച്ച പോലീസ്  അഷ്‌റഫ്ക്ക...

ഒരു കാലഘട്ടത്തിന്റെ ഇതിഹാസങ്ങൾ ഒരു "സീതാമുട്ടിൽ" പറഞ്ഞു നിർത്തിയ അഡ്വ: ഗദ്ദാഫി ചൊക്ലി, ഹബീബ് ,കുഞ്ഞാപ്പു ,താഹിർ , കെ. ഗദ്ദാഫി , മുബഷിർക്ക , തെക്കൻ റാഫി , അസ്‌ലം ,സലിം റഷീദ് KV , അയ്യൂബ് തെക്കൻ  , സിദ്ധീക്ക് .PP ,അമീർ TP DR :അബ്ദുൽ ഖയൂം, നാസർ KV ,യൂനസ് തെക്കൻ...
കളിക്കളത്തിൽ രാജാക്കന്മാർ ആയിരുന്നെങ്കിൽ പടനയിക്കാൻ എന്നും മുന്നിൽ നിന്നുരുന്നത് നാട്ടിലെ വിശാല മനസ്കരായ വോളിബാൾ പ്രേമികളായിരുന്നു..
ഒരു നാട് മുഴുവൻ വോളിബാൾ എന്ന കായിക മാമാങ്കത്തെ നെഞ്ചിലേറ്റിയ അപൂർവങ്ങളിൽ അപൂർവമായ ഒരു ഗ്രാമമായിരുന്നു ചാത്രത്തൊടി....!!
ആവേശം മലകയറുമ്പോൾ മത്സരം മുറുകി കാണികൾ പരസ്പരം പന്തയത്തിൽ മുഴുകുകയും കായികാസ്വാദകർക്ക് ഹരം പിടിപ്പിക്കുന്ന ഒരു കിടിലൻ മത്സരം ബാക്കിവെച്ച വെല്ലുവിളികൾ, പറഞ്ഞു തീരാത്ത കായിക പാഠങ്ങൾ എല്ലാം എല്ലാം ഒരോർമ മാത്രമായി കിടക്കുന്നു...

സംഭവബഹുലമായ ആ കാലത്തിന്റെ ഓർമ്മകൾ പടിയിറങ്ങി എങ്കിലും അന്നത്തെ താരങ്ങൾ കസാക്കിന്റെ തുറുപ്പുചീട്ടുകളായിരുന്നു..
ഇടിവെട്ട് സ്മാഷുകൾകൊണ്ട് കാണികളുടെ നെഞ്ചിൽ ഇടിമുഴക്കങ്ങൾ സൃഷ്ട്ടിച്ചു അന്നും ഇന്നും കസ്സാക്കിനെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന അക്ബർ...വേറിട്ട ശൈലിയിൽ കളിക്കളത്തിൽ മാന്ത്രിക വിരലടയാടങ്ങൾ പതിപ്പിച്ചു മനസ്സിന്റെ നിഗൂഢതകൾ ദൃതവേഗതയിൽ തന്റെ കാരവലയങ്ങളിലേക്ക് ആവാഹിച്ചു സ്മാഷുകളുടെ വലിയപെരുന്നാളുകൾക്ക് പൂത്തിരി കത്തിച്ച ഷുഹൈബ് ..കളിക്കളത്തിലെ നിത്യഹരിത നായകനായി പുതുതലമുറക്ക് എന്നും ആവേശം പകർന്ന് പ്രായം തളർത്താത്ത പോരാട്ട വീര്യവുമായി അന്നും ഇന്നും എന്നും മൈനസ് വിട്ടുകൊടുക്കാതെ നിലയുറപ്പിച്ച മോക്കലാട്ട് മുഹമ്മദലി... പുതു തലമുറയുടെ ആവേശമായ അംജദും മുസ്തഫയും ഏതോ ഒരു വേനലവധികാലത്തെ പരിശീലന കളരിയിലെ ഉയർത്തെഴുനേൽപ്പുകളായിരുന്നു,  ഓരോ വേനലവധിയിലും പിന്നീട് പറഞ്ഞു ചിരിക്കാനും പരിഹാസപാത്രമാവാനും കഴുത്തറ്റം മൂടിയ സാമ്പത്തിക ബാധ്യതകളും സമ്മാനിക്കുമെങ്കിലും കോച്ചിങ് ക്യാമ്പുകൾ ഒരു നേർച്ചയാക്കി കടം തീർക്കുമായിരുന്നു.. 

ആ വിളക്കുമരങ്ങളിലെ പ്രകാശമാണ് ഇന്ന് പെരുവള്ളൂരിലെ പൂത്തുലഞ്ഞു നിൽക്കുന്ന വോളിബാൾ വസന്തത്തിന്റെ നേർക്കാഴ്ചകൾ എന്ന് വേണം കരുതാൻ...എത്രയെത്ര ടൂർണമെന്റുകൾ കായിക പ്രേമികൾക്ക് ഹരം വിതറി കിഷോറും പ്രഭാകരനും അസീസും ടോം ജോസഫും നല്ലളം മൂസയും കെൽവിനും ഷാജിമോനും പൊടി പാറ്റിയ പോരാട്ടങ്ങളുടെ കഥകൾക്ക് സാക്ഷിയായ കസാകിന്റെ വോളിബാൾ മൈതാനം ഇന്നും ആ ആവേശങ്ങളുടെ കനലുകൾക്ക് ശ്വാസം പകരാറുണ്ടത്രെ ... 

ജില്ലയിലെ വിവിധ ടൂർണമെന്റുകളിലും കോഴിക്കോട് JDT POLYTECHNIC കോളേജിനു വേണ്ടിയും കളിസ്ഥലങ്ങളിൽ ആവേശം വിതറിയ അനസ്.
സ്മാഷുകൾ കൊണ്ട് പറഞ്ഞു തീരാത്ത കഥയിലെ വർണ്ണങ്ങൾ കൊണ്ട് കളി മൈതാനങ്ങളിൽ കവിത രചിച്ച മലപ്പുറം ജില്ലാ വോളിബാൾ ടീമിലും പിന്നീട്  കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫിസിക്കൽ എജുക്കേഷൻ ടീമിന്റെയും ഭാഗമായിരുന്ന ഷാനു എന്ന നാമദേയത്തിൽ ജില്ലയിലെ ടുർണമെന്റുകളിലെ നിറസാന്നിധ്യമായിരുന്ന അലിഷാൻ കുരുണിയൻ

ഒരു കാലഘട്ടിത്തിന്റെ മുഴുവൻ സ്പന്ദനവും തന്റെ മാന്ത്രിക വിരലുകളിൽ വിസ്മയം തീർത്ത PSMO കോളേജിന്റെ ഡിഫന്റർ റഷീദ് , VPKMMHSS പുത്തൂർ പള്ളിക്കൽ വോളിബാളിൽ ജില്ലയുടെ അമരത്തു തിളങ്ങി നിന്നിരുന്നത് കസ്സാക്കിന്റെ കളിക്കാരിലൂടെയായിരുന്നു. കസ്സാക്കിന്റെ എക്കാലത്തെയും എണ്ണം പറഞ്ഞ കളിക്കാരായിരുന്ന സ്റ്റീഫൻ എന്ന വിളിപ്പേരിൽ മൈതാനങ്ങളുടെ ആരവങ്ങൾക്ക് ഹ്യദയമിടിപ്പിന്റെ വേഗത നൽകിയ തെക്കൻ  നൗഫൽ , 
ഗ്രൗണ്ടിൽ പറന്നു കളിക്കുന്ന ഷഫീഖ് ,സുബൈർ ,ആഷിഫ് ,ഫൈസൽ,നിസാറുട്ടി, നൗഷാദ് .TK ,ആഷിഖ്, നസീഫ് സാജിദലി,ഹാരിസ് ,ഹംസ , നൗഫൽ PT, റാഫി. സഫ്‌വാൻ. അലി ഇഹ്‌സാൻ  

കാലവിസ്‌മൃതിയിൽ പ്രവാസത്തിന്റെ മുൾമുനയിലും കരുത്തരായി തീർന്നവർ പുതു തലമുറയുടെ നിസ്സംഗതയിലും ഒരു പിടി നെടുവീർപ്പുകളും പ്രോത്സാഹനങ്ങളുമായി കൂടെ തന്നെയുണ്ട്...
ഇന്നലെകളിലെ കസ്സാകിന്റെ കളിയാരവങ്ങൾ ഇന്നും അന്തരീക്ഷത്തിൽ മുഴങ്ങി നിൽക്കുന്നു...!!

Tuesday, February 26, 2013

മരുഭൂമിയിലെ ഉണങ്ങുന്ന സ്വപ്നങ്ങള്‍ ...!!!

പൌരാണികകാലം തൊട്ടേ ചരിത്രത്തിന്റെ നാള്‍വഴികളില്‍ ഇടംനേടിയിരിക്കുന്നു അറബികളും മലയാളികളും തമ്മിലുള്ള ബന്ധം. ഒരു കാലഘട്ടത്തില്‍ അറബികളുടെയും പിന്തുടര്‍ന്ന് വന്ന പാശ്ചാത്യരുടെയും "ഗള്‍ഫ്‌" കേരളം ആയിരുന്നെങ്കില്‍ ഇന്ന് ഇരുപത്തിഒന്നാം നൂറ്റാണ്ടിന്റെ പടിവാതില്‍ക്കല്‍ എത്തി നില്‍കുമ്പോള്‍ മലയാളികള്‍ എല്ലാം നഷ്ട്ടപെട്ടു മുത്തും പവിഴവും തേടി അല്ലെങ്കില്‍ അവനവന്റെ അന്നത്തിന്റെ ഉറവിടം തേടി  അറബികളുടെയും  പാശ്ചാത്യരുടെയും വാതിലില്‍ മുട്ടി തുടങ്ങിയിട്ട് ഏകദേശം അമ്പതു വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു ...!!


പാതി നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു മലയാളത്തിന്റെ പ്രവാസത്തിന്...മരുഭൂമിയിലെ മരീചിക തേടിയുള്ള ഈ യാത്രക്ക് അത്ര പഴക്കം ഉണ്ടെങ്കിലും പ്രവാസത്തിന്റെ ശബ്ദം മലയാളി കേള്‍ക്കാന്‍ തുടങ്ങിയിട്ട് അധികകാലം ഒന്നും ആയിട്ടില്ല, കപ്പലുകളിലും ചെറു ബോട്ടുകളിലും എല്ലാം ആയി അന്നം തേടി കടല്‍ കടന്നപ്പോള്‍ പറയാനുണ്ടായിരുന്നതും പറഞ്ഞു കേട്ടതും എല്ലാം സ്നേഹത്തില്‍ പൊതിഞ്ഞ പച്ചപ്പാര്‍ന്ന മരുഭൂമിയെ കുറിച്ചും മുത്തും പവിഴവും എണ്ണകിണറുകളും നിറഞ്ഞ അറബി കഥയില്‍ മാത്രം കേട്ട് പരിജയമുള്ള  കഥകളും പറഞ്ഞു സ്വന്തം പ്രയാസങ്ങളും നൊമ്പരങ്ങളും ഉള്ളില്‍ഒതുക്കി തനിക്ക്‌ കിട്ടിയ അത്ഭുതവിളക്കിന്റെ കഥകള്‍ പറഞ്ഞു തന്നവനായിരുന്നു ആദ്യ കാലത്തെ പ്രവസിയെങ്കില്‍ ഇന്ന് പ്രവാസിക്ക് പറയാനുള്ളത്‌ കഥന കഥകള്‍ മാത്രമാണ് ..


                                         ‘‘ഞാന്‍ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു.
                                   സമ്പൂര്‍ണ്ണവും വൈവിധ്യപൂര്‍ണവുമായ അതിന്റെ 
                                    പാരമ്പര്യത്തില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു..’’

പള്ളിക്കൂടമുറ്റത്ത് പത്തുമണിവെയിലില്‍ നിരന്തരം ചൊല്ലി ഉറപ്പിച്ച, ഈ പ്രതിജ്ഞ എന്റെയും നിങ്ങളുടെയും ദേശീയ ബോധത്തിന്റെ അളവുകോല്‍ മാത്രം ആയിരുന്നില്ല ... എന്നിട്ടും കാലം നമ്മളെ കൊണ്ടെത്തിച്ചത് ഏതെങ്കിലുമൊരു പാസ്പോര്‍ട്ട് ഓഫീസിന്റെ വരാന്തയില്‍ ആയിരുന്നു എങ്കില്‍ അത് തികച്ചും യാദ്രഷികം  എന്ന് കരുതാനാവുമോ..?


ഏകദേശം ഇരുപതു ലക്ഷത്തോളം പേര്‍ ഗള്‍ഫു നാടുകളില്‍ മാത്രം പ്രവാസജീവിതം    നയിക്കുന്നവര്‍ ആയി ഉണ്ട്... ഇതില്‍ ബഹുഭൂരിഭാഗവും കുറഞ്ഞ വേതനത്തില്‍ തൊഴില്‍ എടുക്കുന്നവര്‍, മാത്രമല്ല ഒന്നോ രണ്ടോ വര്‍ഷത്തില്‍ കേവലം മാസങ്ങളുടെ അവധിയില്‍ നാടുകാണാന്‍ വിധിക്കപെട്ടവര്‍ ..
പ്രവാസം തിരഞ്ഞെടുക്കുന്നതിന് മുന്‍പ്‌ സ്വന്തം ജീവിതം പച്ചപിടിപ്പിക്കാന്‍ ഒരു ചെറിയ ശ്രമം പോലും നടത്താതെ നാട് നന്നാക്കാന്‍ മുഷ്ട്ടി ചുരുട്ടി മുദ്രാവാക്യങ്ങള്‍ മുഴക്കിയവരും, വിപ്ലവങ്ങള്‍ ജയിക്കാനും ജയിപ്പിക്കാനും വേണ്ടി ജീവിതത്തിന്റെ നല്ല ഭാഗങ്ങള്‍ ഹോമിച്ചവരും അവസാനത്തെ കച്ചിത്തുരുമ്പ് എന്ന രീതിയില്‍ മാത്രം പ്രവാസജീവിതം തിരഞ്ഞെടുക്കുമ്പോള്‍ സ്വന്തം രാജ്യത്ത്‌ അവര്‍ അനുഭവിച്ച സ്വാതന്ത്ര്യം നഷ്ട്ടപെടുന്നതില്‍ തുടങ്ങുന്നു ദുരന്ത കഥകള്‍....
"മല്ലുസ്" എന്നറിയപെടുന്ന മലയാളികളെയെല്ലാം ആവശ്യമായിരുന്ന ഒരു കാലം ഉണ്ടായിരുന്നു, എന്നാല്‍ ഇന്ന് കുറഞ്ഞ കൂലിയില്‍ ജോലി എടുക്കാന്‍ തയ്യാറുള്ള അറബികളെ തിരഞ്ഞു കൊണ്ടിരുന്നു ഈ കാലത്ത്‌ ഇത്രയെല്ലാം "കഷ്ട്ടപ്പാട്" സഹിച്ച്  എന്തിനാ...? എന്ന ചോദ്യം വളരെ പ്രസക്തമാണെന്നു തോന്നുന്നു ...



നമ്മുടെ നാട് ....
എന്റെ നാട്... എന്നെല്ലാം വലിയ വായില്‍ പറയുകയും എഴുതുകയും എല്ലാം  ചെയ്തുകൊണ്ടിരിക്കുന്നവര്‍ക്കും ഇവരുടെയൊക്കെ വാക്കും കേട്ട് ഗള്‍ഫ്‌ മതിയാകി നാട്ടില്‍ എത്തിയവര്‍  യാഥാര്‍ത്ഥ്യത്തോട് അടുക്കുമ്പോള്‍ .... നാട്ടില്‍ ജീവിക്കാന്‍ കഴിയില്ല, ജോലി നോക്കാന്‍ കഴിയില്ല എന്നൊക്കെയുള്ള പരാതികള്‍ വേറെയും .... എന്തൊക്കെയായാലും രാജ്യത്തിന്‍റെ സാമ്പത്തിക സുരക്ഷക്ക്‌ അതിപ്രധാനമായ വിദേശനാണ്യം നേടിതരുന്നതില്‍ ഈ കൂട്ടര്‍ നിസ്തുലസേവനം നടത്തുന്നു എന്നും പറഞ്ഞു വര്‍ഷാ വര്‍ഷം ഒരു ദിവസം മാറ്റിവെച്ചു പരസ്പരം സ്തുതിഗീതങ്ങള്‍ പാടിയും കുടിച്ചും മതിച്ചും നികുതി പണം തിന്നു തീര്‍കുമ്പോള്‍ ഇനിയെങ്കിലും വരും തലമുറയില്‍ നിന്നെങ്കിലും ഈ "രോദനം" ഇല്ലായ്മ ചെയ്യാന്‍ ഭരണകൂടം ശ്രമിക്കേണ്ടിയിരിക്കുന്നു ....!!

Thursday, January 10, 2013

മൂട്ട ജീവിതം ....!!




          അലാറത്തിന്റെ  കാതടപ്പിക്കുന്ന ശബ്ദം കേട്ടുണരുന്നത് ആദ്യമൊന്നുമല്ല എങ്കിലും അഞ്ച്-എട്ടു  പ്രാവശ്യത്തെ സ്നൂസിനു ശേഷം എണീക്കുന്നത് ഇന്നാദ്യമാണെന്നു  തോന്നുന്നു ....
            പ്രവാസികള്‍ക്ക്    വേണ്ടി കണ്ടു   പിടിച്ച     ഒരു        സാങ്കേതികവിദ്യയാണെന്ന് തോന്നുന്നു    ഈ സ്നൂസ്... 
സമാധാനത്തിനുള്ള നോബല്‍ സമ്മാനം   കൊടുക്കണം  
ഇതു കണ്ടുപിടിച്ച മഹാന് .....
ഒന്നുകൂടി സ്നൂസ് അടിക്കാലോ എന്ന് തോന്നുമ്പോള്‍  
എന്തൊരു സമാധാനം ...!!



പ്രവാസിയുടെ ഇരുട്ടുമുറിയില്‍ നിന്നും തപ്പിത്തടഞ്ഞ് 
എണീറ്റ്‌ ഉടുമുണ്ടിന് വേണ്ടി പരതുമ്പോള്‍ 
ദേഷ്യം, ക്രോധം ....എന്തോ
ഒരു വികാരം തലച്ചോറിലേക്കുരച്ചുകയറുന്നു .... 
എങ്കിലും നേരം അരമണിക്കൂര്‍ വൈകിയതിനാല്‍ ഇന്നെങ്കിലും ബാത്രൂമിന് വരി നില്കെണ്ടല്ലോ എന്ന് 
ചിന്തിച്ചപ്പോള്‍ സന്തോഷം ... 
അല്ലെങ്കില്‍ സ്വന്തം വീട്ടില്‍ ഓരോ റൂമിലും ഓരോ ബാത്ത്റൂം ഉള്ളവരും അതിനൊക്കെആയി ചോര  നീരാക്കി വിയര്‍പ്പ്‌ ഒഴുക്കുന്നവരും എല്ലാം  പ്രഭാതകൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ 
വരി നില്കേണ്ടി വരും...
കുളികഴിഞ്ഞു ലോഷനും ക്രീമും എല്ലാം വാരി പുരട്ടുംപോള്‍ ആലോചിച്ചത്‌   നാട്ടില്‍ നിന്നു വന്നത് പോലെ തിരിച്ചുപോകണമെങ്കില്‍ ഇനി ഞാന്‍ ഏതു ലോഷനാ ഉപയോകികേണ്ടത്എന്നായിരുന്നു ... 
മുടിയെല്ലാം പകുതിയോളം കൊഴിഞ്ഞു പോയി 
മുഖമെല്ലാം കരുവാളിച്ചു തുടങ്ങി ... ഇനി എന്ത് ..?


വൈകിയാണെങ്കിലും വളരെ സാഹസപെട്ടു 
കാബിനിലേക്ക്‌ പാഞ്ഞു കയറിയപ്പോള്‍ പിന്നില്‍ 
നിന്നും ഒരു വിളിയാളം...
"മാഷെ ... മാഷിന്റെ ഷര്‍ട്ടില്‍ മൂട്ട "....!
ഓ... റിസപ്ഷനിസ്റ്റിന്റെ നീട്ടി വിളി എനിക്കത്ര 
ഇഷ്ട്ടപെട്ടില്ല എങ്കിലും അവള്‍ പറഞ്ഞത് നന്നായി 
എന്ന് കരുതി മൂട്ടയെ പിടിച്ചു വേസ്റ്റ്ബിനില്‍ ഇട്ടു നേരെ  കാബിനില്‍ കയറി ചിന്താമണ്ഡലത്തില്‍ 
ഇപ്പോഴും ആ വിളി ...
"മാഷെ ... മാഷിന്റെ ഷര്‍ട്ടില്‍ മൂട്ട "....!
അല്ലെങ്കിലും ഭര്‍ത്താവിന്റെ വിസയില്‍ വന്നു 
നേരമ്പോക്കിനു ഒരു ജോലിയും ബാക്കി 
സമയം ഷോപ്പിംഗ്‌ മാളുകളിലെ കറക്കവും 
ആയി ജീവിതം ആര്‍മാതിച്ച് തീര്‍കുന്ന
ഇവള്‍ക്ക് ഒക്കെ എന്തറിയാം .... 
മൂട്ട എന്റെ ജീവിതത്തിന്റെ ഭാഗം തന്നെ ആയി 
മാറിയിരിക്കുന്നു ....
രാത്രികളില്‍ എനിക്ക് കൂട്ടായി എന്നും അവര്‍ 
ഉണ്ടാകുമായിരുന്നു 
പലപ്പോഴും ഉറക്കില്‍ നിന്നും ഞെട്ടിഉണരരുന്നത്
ഇവറ്റകളുടെ സ്നേഹപ്രകടനത്തിലൂടെ ആയിരുന്നു,
എന്റെ സ്വന്തം ചോര അല്ലെ അവരുടെയും 
സിരകളില്‍ എന്ന് കരുതി ഇന്ന് വരെ ഒരു മൂട്ടയെയും 
വെറുതെ വിട്ടിട്ടില്ല ... എന്നിട്ടും അവ തഴച്ചു വളര്‍ന്നു ...!!
അതില്‍ എന്നും ചോരകുടിച്ചു പോകുമായിരുന്ന  
പോച്ചകാരി രമണിയും, വന്നു അവിടെയും ഇവിടെയും 
എല്ലാം അരിച്ചിറങ്ങി ചോരകുടിക്കാതെ പോകുന്ന  മേരി മൈമൂനയും, വല്ലപ്പോഴും വരുന്ന രൌഫതും,  സുല്‍ഫത്തും, 
എന്റെ എല്ലാം എല്ലാം ആയിരുന്ന  നബീലും എല്ലാം ഉണ്ടായിരുന്നു... 

അവസാനം കമ്പനിഫ്ലാറ്റിലേക്ക്‌ മാറി 
താമസികുമ്പോള്‍ എനിക്ക് നഷ്ട്ടപെട്ടത്  
"മെഡിക്കേറ്റഡ് ആണ് മൂട്ട ഒന്നും വരില്ല" എന്ന് പറഞ്ഞു
തന്ന ബെഡ് മാത്രം ആയിരുന്നില്ല ... 
പോച്ചകാരി രമണി,മേരി മൈമൂന,നബീല്‍,രൌഫത്ത്‌ 
അങ്ങിനെ അനേകായിരം സുഹ്രുത്തുക്കളെ 
കൂടി ആയിരുന്നു ...!!

"എന്നാലും ഇക്കാക്ക് ഇവിടെ സുഖമാണ് മക്കളെ ...
 സുഖമാണ് "...!!

  


Thursday, September 27, 2012

കാലത്തിന്റെ കഥ, എന്റെയും ...!!

രണ്ടു മാസം എങ്ങനെ പോയി എന്നോര്‍ക്കാന്‍ കഴിയുന്നില്ല .....

പുഴയിലെ കുളിയും മീന്‍പിടുത്തവും,
നീന്തല്‍ക്കുളത്തിലെ മത്സരങ്ങള്‍,
പാടത്തെ ചേറില്‍ ഓട്ടമത്സരം,
കൂട്ടുകാരോട് ഒന്നിച്ചുള്ള വാചക കസര്‍ത്തുകള്‍  ... 
വൈകുന്നേരത്തെ ക്രിക്കറ്റും ഫുട്ബോളും ഇനിയും ഉണ്ടാവുമെങ്കിലും ഇതുവരെയുള്ള ആ ഒരു ആവേശം ഇനി  ഉണ്ടാവില്ല .... രാവിലെ എണീറ്റ്‌ സ്കൂളില്‍ പോകണം എന്നോര്‍ത്താല്‍ എല്ലാ അണപൊട്ടുന്ന ആവേശവും അലിഞ്ഞ് ഇല്ലാതാവും ...
ഹാ ... ഇനി ഒരു വര്‍ഷം കഴിയണം ...
സമ്മര്‍ദ്ദങ്ങളും വീര്‍പ്പുമുട്ടലുകളും  ഇല്ലാത്ത ഒരു അവധികാലത്തിനായി....!!



ജൂണ്‍ .....

നാളെ സ്കൂള്‍ തുറക്കും
ഒരുക്കങ്ങള്‍ ഒന്നും ആയില്ല .. 
പുസ്തകങ്ങള്‍ മുഴുവന്‍ കിട്ടിയില്ല, 
കിട്ടിയ പുസ്തകങ്ങള്‍ തുന്നികൂട്ടി നന്നാക്കി വെച്ചിട്ടുണ്ട് ... വര്‍ഷങ്ങളായി അയല്‍വാസിയായ സുഹ്രത്തിന്റെ   പുസ്തകങ്ങള്‍ പാട്ടത്തിനു എടുകുന്നത് ഞാന്‍ തന്നെയാ ... 
അവന്‍ ജയിച്ചാല്‍ പിന്നെ പുസ്തകങ്ങളുടെ എല്ലാം അവകാശം എനിക്ക് തന്നെയാണെന്ന് പറയാം, അടുത്ത വര്‍ഷം വീണ്ടും അത് അവരുടെ വീട്ടില്‍ തന്നെ തിരിച്ചെത്തും ... അവന്റെ  സഹോദരിക്ക് പഠിക്കാനും ഈ പുസ്തക്ജങ്ങള്‍ തന്നെ വേണം ....
മലയാളം എല്ലാ വര്‍ഷത്തെ പോലെ ഈ വര്‍ഷവും കഥയും കവിതയും ആയതിനാല്‍ എല്ലാം ഒരു വേള ഒറ്റയിരിപ്പിന് വായിച്ചു തീര്‍ത്തു ... 
നോട്ടുപുസ്തകങ്ങളുമായി ഉപ്പ വരുന്നതും കാത്തു ഉറങ്ങാതെ ഇരുന്നതും അയലത്തെ വീട് പണിക്ക്‌ വേണ്ടി സിമെന്റ്റ്‌ കൊണ്ട് വന്നപോള്‍ പുസ്തകങ്ങള്‍ പൊതിയാനായി സിമന്റിന്റെ കടലാസുചാക്ക് സൂത്രത്തില്‍ എടുത്തു വെച്ചതും എല്ലാം ഇന്നലെ കഴിഞ്ഞപോലെ ....

അന്നും ഇന്നും കൂട്ടുകാര്‍ തന്നയാ ആശ്വാസം ... കൂടാതെ പുസ്തകങ്ങള്‍,പത്രങ്ങള്‍, മാസികകള്‍,വാരികകള്‍ എല്ലാം ഇഷ്ട്ടപെട്ട കൂടുകാര്‍ തന്നെ ... പേരെടുത് പറയുകയാണെങ്കില്‍   എത്രയെത്ര കൂട്ടുകാര്‍ ...
വൈകുന്നേരം ക്ലബിലെ ലൈബ്രറിയില്‍ നിന്നും  പുസ്തകങ്ങള്‍ തന്ന ആ സമാധാനം പോലും ഇന്നില്ലാതെയായി .... 
ഇനി ഏതായാലും ആ കാലം സ്വപ്നം കാണേണ്ട എന്ന് മനസ്സെപ്പോഴും പറയും എന്നാലും അറിയാതെ ആ നല്ല കാലം മനസ്സില്‍ വരും ..... !!

" നല്ല ഉറക്കമാണല്ലേ ഇറങ്ങാന്‍ സമയമായി "... 

സഹയാത്രികന്റെ ശബ്ദം കേട്ടപോഴാണ് ഞെട്ടി ഉണര്‍ന്നത്‌ ..
അബുദാബി എയര്‍പോര്‍ട്ട്‌ - ടെര്‍മിനല്‍ നമ്പര്‍ 9

രണ്ടു വര്‍ഷം ഇവിടെ മരുഭൂമിയില്‍ ജോലി ചയ്തു രണ്ടു മാസത്തെ  അവധിക്കുശേഷം വീണ്ടും എത്തിയിരിക്കുന്നു .....


രണ്ടു മാസം എങ്ങനെ പോയി എന്നോര്‍ക്കാന്‍ കഴിയുന്നില്ല .....
നാട്ടില്‍ കാലുകുത്തിയ അന്നെ നാട്ടുകാര്‍ ചോദിക്കുന്നതാ  നീയിനി എന്നാ പോകുന്നതെന്ന് .. നാട്ടുകാരെ ഞാന്‍ പോന്നിരികുന്നു ...
ഞാന്‍ ഈ മണല്‍ക്കാട്ടില്‍ എത്തിയിരിക്കുന്നു ...!!

ഹാ.... എന്റെ നാട് .... എന്റെ വീട് ...പുഴകള്‍ ,സുഹ്രത്ത്ക്കള്‍ പിന്നെ  എന്റെ എല്ലാം എല്ലാം ആയ കുടുംബങ്ങള്‍  എല്ലാം ഇനി വെറും ഓര്‍മ്മകള്‍ മാത്രം .... 
ആ ഓര്‍മ്മകള്‍ തന്നയാണിനീയെന്റെ ആവേശം ... 
എന്നാലും ഓര്‍മകള്‍ക്ക്‌ എല്ലാം ഒരു പരിധിയില്ലേ ....
എന്നും രാവിലെ അലാറത്തിന്റെ കാതടപ്പിക്കുന്ന ശബ്ദവും, മരുഭൂമിയിലെ വീശിഅടികുന്ന പൊടിക്കാറ്റും അസഹ്യമായ  ചൂടുകാറ്റും ജോലി ഭാരവും  എല്ലാം മതി ഈ ഓര്‍മകള്‍ക്കും ആവേശങ്ങള്‍ക്കും എല്ലാം തടയിടാന്‍ .....

ഇന്നു ആകെയുള്ള ഒരാശ്വാസം കൂട്ടുകാര്‍ മാത്രം ...
കൂട്ടുകാര്‍ ഉള്ളവര്‍ക്കാണെന്ന് മാത്രം ..

ഒരു റൂമില്‍ എട്ടു പേരുണ്ടെങ്കിലും പരസ്പരം കാണുന്നത് തന്നെ വല്ലപ്പോഴും .... 
പിന്നെ ഓണ്‍ലൈന്‍  സൌഹ്രദങ്ങള്‍ ... 
അതൊരു പ്രഹസനം മാത്രമായി മാറികൊണ്ടിരിക്കുന്നു ... 
എന്നാലും എനിക്ക് നഷ്ട്ടപെടുന്നത് എന്റെ മാത്രം നഷ്ട്ടവും എനിക്ക് ലഭികുന്നത് എല്ലാവര്‍ക്കുമായി  പകുതുനല്കുന്നതിലും ഉള്ള സന്തോഷം ..
അത് മതി ഇനിയങ്ങോട്ട് എനിക്ക് പ്രജോദനമായി.... 
എന്നാലും .. എന്നാലും ....!!

ഇനി രണ്ടു വര്‍ഷം കഴിയണം ...
വീണ്ടും ഒരു അവധികാലത്തിനായി.... 
നാളെ വീണ്ടും ജോലിക്ക്‌ പോയിതുടങ്ങണം എന്നോര്‍ത്തപ്പോള്‍  അവധി കഴിഞ്ഞു വീണ്ടും സ്കൂളിലേക്ക് പോകുമ്പോള്‍ ഉണ്ടാവുന്ന   അതെ അനുഭവം .... അതെ മനപ്രയാസം ...!!

അതും ഒരു ജുണ്‍ മാസം തന്നെയായിരുന്നു .....!!

Thursday, August 30, 2012

ആൻഡ്രോയ്ഡ് യുഗം ....... സ്മാർട്ട് ഫോൺ മുതല്‍ ടാബ്ലെറ്റ്‌ കമ്പ്യൂട്ടര്‍ വരെ

                                        ഏതു ഒരു  പ്രണയകഥയും  ആരംഭികുന്നത്  പോലെ തന്നെയായിരുന്നു ഈ കഥയും ,നായകന്‍  നായികയെ കാണുന്നതുമുതല്‍ അവളുടെ മനസ്സില്‍ ഒരിടം കണ്ടെത്താന്‍  വേണ്ടി നായകന്‍ നടത്തുന്ന സാഹസികതയില്‍ നിന്നും പ്രണയം പൂവിടുന്നു ......
വര്ഷം :  2005
പതിവുപോലെ തിരയാന്‍ ഇറങ്ങിയ ഗൂഗിള്‍ ഒരു സുന്ദരിയായ ആൻഡ്രോയ്ഡ് പെണ്‍കൊടിയെ കാണുന്നു ...... അവിടം മുതല്‍ ഈ കഥ തുടങ്ങുന്നു .......!!





സ്മാർട്ട് ഫോൺ എന്ന ആശയത്തില്‍ നിന്നും  മൊബൈൽ ഉപകരണങ്ങൾക്കായി  ആൻഡ്രോയ്ഡ് ഇൻകോർപ്പറേഷൻ നിർമ്മിച്ച ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം ആണ്‌ ആൻഡ്രോയ്ഡ്.....നല്ല രീതിയില്‍ മുന്നോട്ടു പോകുകയായിരുന്ന കമ്പനിയില്‍ ഗൂഗിള്‍ കണ്ണ് വെക്കുന്നു .....അങ്ങനെ പ്രണയവും ആയി   2005-ൽ തന്നെ ആ പ്രണയം പൂവിട്ടു, ആൻഡ്രോയ്ഡ് ഇൻകോർപ്പറേഷൻ എന്ന കമ്പനിയെ    ഗൂഗിൾ  ഏറ്റെടുത്തു...... ഓപ്പൺ ഹാൻഡ്സെറ്റ് അലയൻസ് എന്ന പേരില്‍ ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ, ടെലികോം കമ്പനികളുടെ സഹകരണത്തോടെ മൊബൈൽ ഡിവൈസുകളുടെ ഓപ്പൺ സ്റ്റാൻഡേർഡിനായി പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മ രൂപീകരിക്കുകയും ഗൂഗിൾ ഇത് മൊബൈൽ നിർമ്മാതാക്കൾക്കും സംവാഹകർക്കുമായി പങ്ക് വെച്ചു. ഇതോടുകൂടി ഗൂഗിള്‍ തങ്ങളുടെ സ്മാര്‍ട്ട്‌ ഫോണ്‍ രംഗത്തേക്കുള്ള വരവറിയിക്കുകയായിരുന്നു ...കൂടാതെ 2008 ല്‍ വൊഡാഫോൺതോഷിബസോണി എറിക്‌സൺ, സോഫ്റ്റ്‌ബാങ്ക് പാക്കറ്റ്‌വീഡിയോ, ഹുവാവേ ടെക്നോളജീസ്, ഏആർഎം ഹോൾഡിങ്ങ്സ് എന്നിങ്ങനെ പുതിയ 14 അംഗങ്ങൾ കൂടി ഓപ്പൺ ഹാൻഡ്‌സെറ്റ് അലയൻസിനൊപ്പം ചേര്‍ത്ത് കൊണ്ട് ഗൂഗിള്‍ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുകയായിരുന്നു ......
                


                                         ഗൂഗിളിന്റെ സ്മാര്‍ട്ട്‌ഫോണ്‍ രംഗപ്രവേഷണത്തില്‍ ഏറ്റവും കൂടുതല്‍ അടിയേറ്റത് നോകിയ കോര്‍പറേഷന്‍ ആണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം കാണില്ല .... കാരണം അതുവരെ നോക്കിയ വികസിപ്പിച്ചെടുത്ത സിമ്പിയാന്‍ ടെക്നോളജിയില്‍ ആയിരുന്നല്ലോ നമ്മള്‍ വിലസിയിരുന്നത് .... ഇതോടു കൂടി  സിമ്പിയാന്‍ ടെക്നോളജിയില്‍ വെറും പഴംകഥ ആയി മാറി .
എന്നാല്‍ സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തെ അതികായന്‍മാരായ ആപ്പിൾ കോർപ്പറേഷന്റെ ഐഫോണ്‍ കുറെ അതികം ചെറുത്തുനില്പ് നടത്തുകയും ആ കാലയളവില്‍ ആപ്പിൾ കോർപ്പറേഷന്റെ സി.ഇ.ഓ ആയിരുന്ന സ്റ്റീവ് ജോബ്സ് ആൻഡ്രോയ്ഡ് തങ്ങളുടെ ഐഫോണിന്റെയും ഐഓഎസിന്റെയും പല ഘടകങ്ങളും മോഷ്ടിക്കുന്നുവെന്ന് അവകാശപ്പെട്ടു. അദ്ദേഹത്തിന്റെ ആത്മകഥയിൽ ആൻഡ്രോയിഡിനെ "മോഷണ മുതൽ" എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. "എന്റെ അവസാനശ്വാസം വരെ ഞാനതിനെതിരെ പോരാടും. ഈ തെറ്റിനെ ചെറുക്കാൻ ആപ്പിളിന്റെ 400കോടി മൂല്യവും ഞാൻ ചിലവാക്കാൻ മടികാണിക്കുകയില്ല"....കൂടാതെ ആൻഡ്രോയ്ഡും ആൻഡ്രോയ്ഡ് ഫോൺ നിർമ്മാതാക്കളും ഒട്ടനവധി പകർപ്പവകാശസംബന്ധിയായ നിയമയുദ്ധങ്ങൾക്ക് വിധേയമായിട്ടുണ്ട്.  ഓറാക്കിൾജാവാ പ്രോഗ്രാമിങ്ങ് ഭാഷയുടെ പകർപ്പവകാശ സംബന്ധിച്ച ഒരു നിയമനടപടി എടുത്തു.മൈക്രോസോഫ്റ്റും പലപ്പോഴായി ആൻഡ്രോയ്ഡ് ഉപയോക്താക്കളിൽ നിന്നും തങ്ങളുടെ പകർപ്പവകാശ ദുരുപയോഗത്തിനുള്ള പിഴ വാങ്ങിയിട്ടുണ്ട്.......
         ഇതിനോടകംതന്നെ ധാരാളം ആൻഡ്രോയ്ഡ്  വേര്‍ഷന്‍സ്  പുറത്തിറങ്ങി , 2007 ല്‍ ആൻഡ്രോയ്ഡ് ബീറ്റ പുറത്തിറങ്ങുന്നതോടെയാണ് ആൻഡ്രോയിഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ പതിപ്പുകളുടെ ചരിത്രം ആരംഭിക്കുന്നത്. ഗൂഗിളും ഓപ്പൺഹാൻഡ്സെറ്റ് അലയൻസും സംയുക്തമായി നിർമ്മിക്കുന്ന മൊബൈൽ/ടാബ്‌ലെറ്റ് ഓപ്പറേറ്റിങ് സിസ്റ്റമായ ആൻഡ്രോയ്ഡിന് അതിന്റെ യഥാർത്ഥ പതിപ്പിനെത്തുടർന്ന് ഒട്ടനവധി നവീകരണങ്ങൾ ഉണ്ടായിട്ടുണ്ട്. ഇവ പ്രധാനമായും പുതിയ പ്രത്യേകതകൾ കൂട്ടിച്ചേർക്കുകയും സോഫ്‌റ്റ്‌വെയർ പിഴവുകൾ പരിഹരിക്കുകയും ചെയ്യുന്നതാണ്. 2009 ഏപ്രിലിന് ശേഷം പുറത്തിറക്കുന്ന ആൻഡ്രോയ്ഡ് പതിപ്പിന് ഒരു പലഹാരത്തിന്റെ പേരായിരിക്കും നൽകാറുള്ളത്. ഇത് ഇംഗ്ലീഷ് അക്ഷരമാലാക്രമത്തിലാവും നൽകുന്നത്: കപ്കേക്ക്, ഡോനട്ട്, എക്ലയർ, ഫ്രോയോ, ജിഞ്ചർബ്രഡ്, ഹണീകോമ്പ്, ഐസ്ക്രീം സാൻഡ്‌വിച്ച് മുതല്‍ ഏറ്റവും നൂതനമായ ജെല്ലി ബീനില്‍ എത്തി നില്‍കുന്നു ......


ആൻഡ്രോയ്ഡിന്റെ ലളിതവും നവീകരിക്കപ്പെടാവുന്നതുമായ സ്വഭാവം മൂലം സ്മാർട്ട്‌ഫോണുകൾ, ടാബ്‌ലറ്റുകൾ, ലാപ്‌ടോപ്പുകൾ, നെറ്റ്‌ബുക്കുകൾ, ഗൂഗിൾ ടി.വി. റിസ്റ്റ് വാച്ചുകൾ,ഹെഡ്‌ഫോണുകൾ,കാർ സിഡി, ഡിവിഡി പ്ലയറുകൾഎന്നിവയടക്കം പല ഇലക്ട്രോണിക് സംവിധാനങ്ങളിലും ഇത് ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഇതിൽ മാത്രമായി ആൻഡ്രോയ്ഡിനെ ഒതുക്കാൻ പറ്റില്ല, ഗൂഗിള്‍ പുറത്തിറക്കിയ ഗൂഗിള്‍ ടി വി യില്‍ മുതല്‍ ചില ഐഫോണുകളിലും ഐ.പോഡ് ടച്ചിലും ഓപ്പൺ ഐബൂട്ട് , ഐഡ്രോയ്ഡ് എന്നിവയുടെ സഹായത്തോടെ ഐ.ഓഎസും ആൻഡ്രോയ്ഡ് 2.3 ജിഞ്ചർബ്രഡും ഡ്യുവൽ ബൂട്ട് ചെയ്യാൻ സാധിക്കും....

ഇത്രയും കഷ്ട്ടപെട്ടു പറഞ്ഞിട്ടും ഒരു ദയയും ഇല്ലാതെ "ഇതെവിടെ  കിട്ടും പഹയാ " എന്ന് ചോദിക്കാന്‍ വരട്ടേ ......... ഇത് തുടങ്ങിയത ഗൂഗിലാ ..... ഗൂഗിളിന് നന്നായി അറിയാം ഇത എങ്ങനെ വിറ്റ് കാശുണ്ടാക്കാം എന്നത്‌ , അതിനായി 2008 ഓഗസ്റ്റല്‍ തന്നെ  ആൻഡ്രോയിഡ് മാർക്കറ്റ് എന്ന അപ്ലിക്കേഷനെക്കുറിച്ച് ഗൂഗിൾ  പ്രഖ്യാപിക്കുന്നത്. 2008 ഒക്ടോബറില്‍ തന്നെ ഇത് ലഭ്യമായി ത്തുടങ്ങി. പണം കൊടുത്ത് ഉപയോഗിക്കാവുന്ന അപ്ലിക്കേഷനുകൾക്ക് 2009 ഫെബ്രുവരി മുതൽ യു.എസ്.യു.കെ. എന്നിവിടങ്ങളിലെ ഡവലപ്പർമാർക്ക് അവസരം നൽകിത്തുടങ്ങി 2010 സെപ്റ്റംബർ  മുതൽ മറ്റു രാഷ്ട്രങ്ങളിലെ ഡവലപ്പർമാർക്കും ഇതിനു അവസരം ലഭിച്ചു തുടങ്ങി.....
അക്ഷരാര്‍ത്ഥത്തില്‍ ഇവിടെ ഒരു യുഗപിറവിയുടെ ആരംഭവും മറ്റൊരു യുഗത്തിന്റെ അവസാനം കുറിക്കുന്ന കണ്ടെത്തലും ആയി ഇത്‌ ......

Sunday, July 8, 2012

ലുലുവിന്റെ യാത്രകള്‍ ....!

പൊഴിഞ്ഞു  പോകുന്ന പൂവുകള്‍  ,
കൊഴിഞ്ഞു പോകുന്ന ദിനങ്ങള്‍ ,
ഒന്നും ......... ഒന്നും 
തിരിച്ചു വരില്ല ......
നിഴലായ് ... 
നിഴലായ്  കൂടെയുള്ളത് 
ഒന്ന് മാത്രം .........!!
ഓര്‍മ്മകള്‍ ..... ഓര്‍മ്മകള്‍ മാത്രം ,














Tuesday, March 6, 2012

യകൂബ്ക്ക ...ആ പുഞ്ചിരി മായുന്നില്ല .........



ആ രാത്രി മാഞ്ഞുപോയി രക്തശോകമായ് .....!!
ആയിരം കിനാക്കളും പോയി മറഞ്ഞു ......!!




ഷ്ട്ടപെട്ടിരുന്നത് നഷ്ട്ടപെട്ട് പോകുമ്പോഴാണ് 
സത്യത്തില്‍  ഇഷ്ട്ടത്തിന്റെ ആഴവും ആര്‍ദ്രതയും 
നമുക്ക് മനസ്സിലാവുന്നത് ..........
 ബന്ധങ്ങളില്‍ ഏറ്റവും പവിത്രമായത് രക്ത ബന്ധം ആണെങ്കിലും സുഹ്രത്ത് ബന്ധം അതിനെക്കാള്‍ ആഴത്തില്‍ മനസ്സിനെ കീഴ്പെടുത്തുന്നു , എന്റെ ഏറ്റവും അടുത്ത സുഹ്രത്ത് എന്നതിനപ്പുറം ഒരു ജേഷ്ട്ടസഹോദരന്റെ സ്ഥാനം ആയിരുന്നു എന്റെ മനസ്സില്‍ അന്നും ഇന്നും .
വിദ്ധ്യാര്‍ത്തി രാഷ്ട്രീയത്തിലുടെയാണ് ഞങ്ങള്‍ പരിച്ചയപെടുന്നെതെങ്കിലും പിന്നീട് പ്രവര്‍ത്തിച്ച മേഖലകളില്‍ എല്ലാം ഞങ്ങള്‍ ഒന്നിച്ചുണ്ടായിരുന്നു......
                              പെരുവള്ളൂര്‍ പഞ്ചായത്തിലെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളില്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തന്റേതായ വ്യക്തിമുദ്ര പതിപിച്ചു ജനങ്ങളിലേക്ക് ഇറങ്ങിവന്നു അവരില്‍ ഒരാളായി പ്രവര്‍ത്തിച്ച് കൊണ്ട് ഏവരുടെയും പ്രശംസകള്‍ ഏറ്റുവാങ്ങിയ നേത്രത്വ ഗുണം ഇവന്റെ പ്രത്യകത ആയിരുന്നു .....                            
പെരുവള്ളൂര്‍ പഞ്ചായത്തിലെ ഏറ്റവും വലിയ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ആദ്യക്ഷ സ്ഥാനം വഹിച്ചിരുന്ന സമയത്ത് ഒരു ചെറിയ സഹപ്രവര്‍ത്തകനായി ഞാനും ഉണ്ടായിരുന്നു ........
             കേരള വിദ്ധ്യാര്‍ത്തി പ്രസ്ഥാനങ്ങളുടെ ചരിത്രത്തില്‍ ഇന്നോളം കണ്ടിട്ടില്ലാത്ത യുവചന മുന്നേറ്റം കൊണ്ട് ശ്രദ്ധേയമായ, "ഉത്തമ സമൂഹത്തിന്റെ വീണ്ടെടുപിനു" എന്ന മുദ്രാവാക്യം ഉയര്‍ത്തി പിടിച്ച് " കൊര്‍ധോവ" യില്‍ സമ്മേളിച്ചപ്പോള്‍ മുന്ന് രാവും പകലും ഞങ്ങള്‍ ഒന്നിച്ച് ഒരു പാത്രത്തില്‍ നിന്ന് ഉണ്ട് ഒരു പായയില്‍ ഉറങ്ങി ..... ഇന്നും ഓര്‍മയുടെ ഓളങ്ങളില്‍ അലയടിക്കുന്നു ആ രാപ്പകലുകള്‍ ........
                         കേരള സംസ്ഥാനം മാറ്റത്തിന്റെ പടപ്പാട്ടുമായി അക്ഷയ പദ്ധതിക്ക് മലപ്പുറത്ത് തുടക്കം കുറിച്ചപോള്‍ പെരുവള്ളൂര്‍ പഞ്ചായത്തിലെ പ്രവര്‍ത്തനങ്ങള്‍ക് നേത്രത്വം കൊടുത്തതില്‍ പ്രധാനപെട്ട പങ്കു വഹിച്ചത് ഇദ്ദേഹമായിരുന്നു ...
ഞ്ചായത്തിലെ സാക്ഷരത പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച് കൊണ്ട് പെരുവള്ളൂരിലെ ഗ്രമാന്ധരങ്ങളിലെക്ക് ഇറങ്ങിച്ചെന്നു തിരുരങ്ങാടി മണ്ഡലത്തിലെ ഏറ്റവും നല്ല പ്രേരകിനുള്ള അവാര്‍ഡും ഇവനെ തേടി വന്നു .. ഈ കാലഘട്ടത്തില്‍ എല്ലാം ഒരു സഹ പ്രവര്‍ത്തകനായി സാദാ ഞാനും ഉണ്ടായിരുന്നു ....
                 ജന്മം കൊണ്ട് സൂപ്പര്‍ ബസാര്‍ ആണെങ്കിലും കര്‍മം കൊണ്ട് ഇവന്‍ എന്റെ , ഞങ്ങളുടെ നാട്ടുകാരന്‍ ആയിരുന്നു ..... "അനശ്വര"യുടെയും പിന്നീട് "സൂപ്പര്‍ ആര്‍ട്സ്" ന്റെ യും സജീവ പ്രവര്‍ത്തകനായിരുന്ന ഇദ്ദേഹം ചാത്രതൊടി " കസാക്ക് " ന്റെ എല്ലാ പരിപാടികളിലും സജീവമായി ഇടപെടാരുണ്ടായിരുന്നു ....
വനിലൂടെ എനിക്ക് എത്ര  സുഹ്രത്തുക്കളെ കിട്ടി എന്നെനിക്കറിയില്ല ..... അത്രമാത്രം വിശാലമായ സുഹ്രത്ത് വലയം ഇവനുണ്ടായിരുന്നു , സൂപ്പര്‍ ബസാറിലെ മുസ്തഫ ,അസീസ്‌ ,അഞ്ചാലന്‍ അന്‍വര്‍ ,ഉബൈദ് , ശുഹൈബ് ,ഹസ്സന്‍ , കവോടന്‍സ് , ഗുലാം ഹസ്സന്‍ മുതല്‍ മന്ത്രി മുനീര്‍ വരെ നീളുന്നു ആ നിര ...
                           തിരുരങ്ങാടി മണ്ഡലം യൂത്ത് ലീഗ് സംഘടിപ്പിച്ച "മിഷന്‍-07" ന്റെ ഭാഗമായി സൗജന്യമായി പത്തു ദിവസത്തെ ദല്‍ഹി ടൂര്‍ ഉണ്ടായിരുന്നു , എനിക്ക് ആ സമയത്ത് ഡിഗ്രി ഫൈനല്‍ എക്സാം ആയിരുന്നതിനാല്‍ ഞാന്‍ പോകാന്‍ ഒരുക്കമായിരുന്നില്ല ...അന്ന് "നീയില്ലെകില്‍ ഞാനില്ല " എന്ന് പറഞ്ഞു മാറി നിന്നത് ഇന്നും ഞാന്‍ ഓര്‍കുന്നു...
കാല ചക്രത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് ജീവിതവും മാറി തുടങ്ങിയപ്പോള്‍ രണ്ടു പേരും  രണ്ടു കോണിലായി പോയി ..... ജീവിതം എന്നെ ഒരു പ്രവാസി ആക്കി രൂപാന്ധരപെടുത്തിയപ്പോള്‍ അവന്‍ നാട്ടില്‍ തന്നെ പ്രവാസി ആയി "വിഷാക പട്ടണ" ത്തില്‍ കൂടും തേടിപോയി .....എങ്കിലും ഞാന്‍ അവനു വിളിക്കാന്‍ എന്നും സമയം കാണാറുണ്ടായിരുന്നു .... ഓരോ  വിളിയും കാതോര്‍തിരിക്കാന്‍ ഇന്ന് അവനില്ല .
വിടരും മുന്‍പേ കൊഴിഞ്ഞു പോയ പുഷ്പമേ ...... നിനക്കായ് കരുതി വെക്കാന്‍ എന്റെ പക്കല്‍ ഒന്നുമില്ല ..... പ്രാര്‍ത്ഥനകള്‍ മാത്രം ,


 ഒത്തിരി സ്നേഹത്തോടെ .....!!!




Tuesday, February 21, 2012

പ്രവാസികള്‍ ... പ്രണയിച്ച് കൊതിതീരാത്തവര്‍......!!


                     പ്രവാസം , പ്രണയം ഈ രണ്ടു വാക്കുകള്‍ കേള്‍ക്കാതെ മലയാളിയുടെ ഒരു ദിവസം പോലും കടന്നു പോകാറില്ല എന്ന് തോന്നുന്നു .....
മലയാളിയുടെ നിഘണ്ടുവില്‍ ഈ വാക്കുകള്‍ പലരീതിയില്‍ വ്യക്യാനികുന്നതായി കാണാം ......
നാട്ടില്‍ നില്‍കുന്നവരുടെ നിഘണ്ടുവില്‍ പ്രവാസി - പ്രണയം തോട്ടുതീണ്ടാത്തവന്‍ എന്നായിരിക്കണം സ്വന്തവും ബന്ധവും ഉപേക്ഷിച്ച് തികച്ചും ഒറ്റപെട്ട ജീവിതം നയികുന്നവര്‍, വര്‍ഷത്തില്‍ ഒരു മാസം നാട്ടില്‍ വരുന്ന ഇവര്‍ക്ക് എന്ത് ജീവിതം ഇവര്‍കൊന്നും സ്നേഹം എന്താണെന്നറിയില്ല ...
 സ്നേഹിക്കാനും പ്രണയികാനും ഇവര്‍ക്ക് അറിയില്ലേ .....? അറിയാമെങ്കില്‍ ഇവര്‍ ഇങ്ങനെ ജീവിതം ആര്‍കുമെല്ലാതെ ജീവിച്ച് തീര്‍കുമോ .....? 
ഇങ്ങനെ പോകുന്നു നാട്ടില്‍ സ്നേഹത്തോടെ സഹവസികുന്നവരുടെ ചോദ്യങ്ങള്‍ ........


                                           "പ്രവാസികള്‍ ജനികുന്നില്ല ..... ജീവിത സാഹജര്യങ്ങള്‍ പ്രവാസികളെ സ്രഷ്ടികുന്നു" എന്നൊകെ പറഞ്ഞു കേട്ടിട്ടുണ്ട് . മരുഭൂമിയിലെ പച്ചപ്പ്‌ തേടി സ്വന്തം നാടിനെയും ബന്ധത്തെയും കുടുംബത്തെയും ഉപേക്ഷിച്ച് ഭാഗ്യം അന്വേഷിച്ച് നെട്ടോട്ടം ഓടുന്നവരെയാണോ പ്രവാസി എന്ന് വിളികുന്നത് ......!!
പ്രശ്നങ്ങള്‍ തീരാത്തവന്‍ എന്ന് നിര്‍വചിച്ചവന്‍ പ്രശസ്തനാണെന്ന് തോന്നുന്നു .... ഞാന്‍ കണ്ട പ്രവാസി എപ്പോഴും നീറുന്ന പ്രശ്നങ്ങള്‍ക്ക് ഒരു പരിഹാരം തേടിയാണ് പ്രവാസ ജീവിതം തെരഞ്ഞെടുത്തിട്ടുള്ളത് എന്ന് തോന്നുന്നു . മനസ്സില്‍ സ്നേഹത്തിന്റെ നിലാവെളിച്ചം കാത്തുസൂക്ഷിച്ച് കൊണ്ട് തന്റെ ജീവിതം എന്നതിലുപരി മറ്റുളളവരുടെ ജീവിതത്തിന്നു വെളിച്ചമായി മാറാന്‍ പരിശ്രമിച്ചു കൊണ്ട് ജനിച്ച  നാടിന്റെ ഭാഗമായി തീരാന്‍ മനസ്സാല്‍ കൊതികുകയും കാലം മായ്ച്ച് കളയാന്‍ ശ്രമിക്കുന്ന പച്ചപ്പിനെ മനസ്സില്‍ തലോലികുകയും ചെയ്യുന്നവര്‍ മാത്രമല്ലെ പ്രവാസികള്‍ ......

                            ജീവിത യാത്രയില്‍ ആഘോഷങ്ങളും,ആരവങ്ങളും ഒന്നുമില്ലാതെ, പ്രിയപെട്ടവരുടെ മരണവും, ജനനവും, മഴയും, മകരകുളിരും, ഓണവും, ഓണകിളികളും, ഉത്സവങ്ങളും എല്ലാം സ്വപ്നം .... വെറും സ്വപ്നം കണ്ടു നടക്കുന്ന യന്ത്രങ്ങള്‍ ആയി മാറുന്ന എത്ര എത്ര പ്രവാസികള്‍ .....
സ്വന്തം നാട്ടുകാരെയും 
നാടിനെയും
 വീടുകാരെയും എല്ലാം വിട്ടു പ്രവാസി ആയി ജീവികുന്നതോടെ അവരുടെ വികാരങ്ങള്‍ക്ക് തീവ്രത കൂടി വരികയാണ്‌ ....
അവന്‍ പ്രണയിച്ചു തുടങ്ങുകയാണ് 
നാടിനെയും നാട്ടുകാരെയും
 കുട്ടു - കുടുംബങ്ങളെ എല്ലാം ....
ഒരു നാളും അവസാനിക്കാത്ത പ്രണയം ....!!

Sunday, December 11, 2011

കൊലവെറി .......അതിരുകളില്ലാത്ത ആസ്വാദനത്തിന്റെ രൂപഭാവങ്ങള്‍ .....!!




തലവര ......... തലവര എന്ന് പറയാറില്ലേ , അതുതന്നെയാണ് കൊലവരി തെളിയിച്ചത് ...... ആരുടെ തലവരയാ തെളിഞ്ഞത് ധനുഷിന്റെയോ അല്ല .. ഇവിടെയാണ്‌ ആരു പുതിയ തലവര തെളിയുന്നത്, 

അനിരുദ്ധ് രവിചന്ദ്ര....
 എവിടെയെങ്കിലും കേട്ടിട്ടുണ്ടോ .....?


വെറും പതിനെട്ട് വയസ്സുള്ള അനിരുദ്ധ് രവിചന്ദറാണ് കൊലവറി കംപോസ് ചെയ്തത്,കൊലവറി ശ്രദ്ധിക്കപ്പെട്ടത് അതിന്റെ വരികളിലൂടെയാണ്. ലക്ഷക്കണക്കിന് ആളുകളാണ് യുട്യൂബിലൂടെ കൊലവറി കേട്ടത്. കൊലവറിയെന്ന പാട്ട് ഒരു തവണയെങ്കിലും മൂളാത്തവര്‍ ഉണ്ടാവില്ല.വെറും 20 മിനുട്ട് കൊണ്ടാണ് പാട്ടിന്റെ ട്യണ്‍ ചിട്ടപ്പെടുത്തിയത്. ഭാഷയുടെയും ദേശത്തിന്റെയും അതിര്‍വരമ്പുകള്‍ ഇല്ലാതെ ലോകത്തിന്റെ ഏതു കോണിലും ഈ പാട്ട് എത്തി എന്ന് മാത്രമല്ല , വ്യത്യസ്തങ്ങളായ വേര്‍ഷനുകള്‍ കൊണ്ടും ഈ ഗാനം ശ്രദ്ധേയമായി ......


സോണി മ്യുസിക് പുറത്തിറക്കിയ ഒറിജിനല്‍ വേര്‍ഷന്‍ ....




യൂടുബില്‍ മണി കൂരുകല്‍ക്കകം ഹിറ്റ്‌ ചാര്‍ട്ടില്‍ ഇടം നേടിയ ഗാനത്തിന് ആദ്യവേര്‍ശന്‍ വന്നത് പ്രശസ്ത ഹിന്ദി ഗായകന്‍ സോനു നിഗമിന്റെ പുത്രന്‍ ആലപിക്കുന്ന ഒരു വീഡിയോ വേര്‍ഷനാണ് .....



പിന്നീട് നൂറുകണക്കിന് വെര്‍ഷനുകല്‍ ഇന്ത്യ യില്‍ നിന്നും വിദേശത്ത് നിന്നുമായി യൂടുബില്‍ ഇടം നേടി ... അമ്പലത്തിലെ പൂജാരി മുതല്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ മാര്‍ വരെ ഈ ഗാനത്തിന് വേര്‍ഷനുകള്‍ ഉണ്ടാക്കി കൊണ്ടിരുന്നു ........

ഇന്ന് എവിടെയായാലും എന്ത് പരിപാടി ആയാലും മലയാളികളും അവരുടെ വക ഒരു വെര്‍ഷന്‍ ഉണ്ടാകും ........ അത് മിക്കവാറും വിമര്‍ശനമോ മറ്റുള്ളവരെ കളിയാക്കികൊണ്ടോ ഒക്കെ ആയിരിക്കും , എന്നാല്‍ ഈ വീഡിയോ വന്ന സമയത്ത് മുല്ലപെരിയാര്‍ കത്തി ഇപ്പൊ പൊട്ടും ...... പൊട്ടും എന്നു രാഷ്ട്രീയകരും മീഡിയ പ്രവര്‍ത്തകരും ഹലാക്കാകി കൊണ്ടിരിക്കുന്ന നേരത്തായത് കൊണ്ട് ഒരു മുല്ലപെരിയാര്‍ വേര്‍ഷന്‍ ഇറങ്ങി ..... ഡാം വെര്‍ഷന്‍ ....



ഇന്ന് സൈബര്‍ ലോകത്ത് തിളങ്ങി നില്കുന്നത് പ്രവാസികളാണ് എന്നാ കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവാന്‍ സാധ്യതയില്ല ........
 പ്രവാസി വെര്‍ഷന്‍ അര്‍ത്ഥ സമ്പൂര്‍ണമായ പ്രവാസ ജീവിതം വരച്ച് തന്നു .... 


അറബിക് വെര്‍ഷന്‍ വളരെ ശ്രദ്ധേയമായ ഒരു അവതരണം ആയിരുന്നു .........


ഇങ്ങനേ നൂറുകണക്കിന് വേര്‍ഷനുകള്‍ ഇന്ന് യൂടുബില്‍ ലഭ്യമാണ് ..... 
എന്തിനേറെ പറയുന്നു ബംഗാളികള്‍ മുതല്‍ പട്ടനികള്‍ വരെ ..... സിഖ് ,പഞ്ചാബി , ഒറിയ , കന്നഡ , നേപ്പാളി .... മുതല്‍ എല്ലാ എരപ്പാളികളും വെര്‍ഷന്‍ സ്രഷ്ട്ടിച്ചു ചരിത്രത്തിന്റെ ഭാഗമായി ........ ജര്‍മന്‍ സായിപ്പ് പറഞ്ഞത്"എനിക്കൊന്നും മനസ്സിലാവുന്നില്ല പക്ഷെ എന്നില്‍ ഒരു പുതിയ ഊര്‍ജം ജനിപ്പിക്കുന്നു ഈ ഗാനം ഞാന്‍ നന്നായി അസ്വതികുന്നു ....... എനിക്ക് നന്നായി അസ്വതിക്കാന്‍ കഴിയുന്നു" എന്നാണ് ...... അത് തന്നയാണ് ഈ ഗാനത്തിന്റെ, ഗായകന്‍ എന്നതിനപ്പുറം സംഗീത സംവിധായകന്റെ മിടുക്ക് .......